ഇസ്ലാമബാദ്: പാക്കിസ്ഥാനിലെ മുൻ പ്രസിഡന്റ് ഇമ്രാൻ ഖാനെ പിന്തുണച്ചതിന്റെ പേരിൽ മാധ്യമപ്രവർത്തകരും സോഷ്യൽ മീഡിയ ആക്ടിവിസ്റ്റുകളും അടക്കം ഏഴു പേർക്ക് ജീവപര്യന്തം തടവുശിക്ഷ. ഇസ്ലാമബാദിലെ ഭീകരവിരുദ്ധ കോടതിയാണു ശിക്ഷ വിധിച്ചത്.
ശിക്ഷിക്കപ്പെട്ട ഏഴു പേരും പാക്കിസ്ഥാനു പുറത്താണുള്ളത്. അതിനാൽ ഇവരുടെ അഭാവത്തിലാണു വിചാരണ നടന്നത്.
2023 മേയിൽ ഇമ്രാൻ ഖാൻ അറസ്റ്റിലായതിനു പിന്നാലെ അദ്ദേഹത്തിന്റെ അനുയായികൾ സൈനിക കേന്ദ്രങ്ങളിലടക്കം നടത്തിയ ആക്രമണവുമായി ബന്ധപ്പെട്ട കേസുകളിൽ ഒന്നാണിത്.
പ്രതികൾ ഓൺലൈനിൽ പ്രചരിപ്പിച്ച കാര്യങ്ങൾ പാക്കിസ്ഥാനിൽ ഭയവും അസ്ഥിരതയും വിതച്ചുവെന്നും ഇതു ഭീകരവാദമാണെന്നും കോടതി വിലയിരുത്തി.